Posts

Showing posts from January, 2012

ഓര്‍മ്മകള്‍

Image
ഓര്‍മ്മകള്‍ മരിക്കുന്നില്ല. ദിനരാത്രങ്ങള്‍ എത്ര കയിഞ്ഞാലും നമുക്ക് എന്നും കൂട്ടായി ഓര്‍മ്മകള്‍ ഉണ്ടാകും. വേറെ ആരും കൂട്ടിനില്ലെങ്കിലും. ചിലപ്പോഴൊക്കെ തോന്നും ഈ ഓര്‍മ്മകളാണ് എന്നെ മുന്നോട്ട് നയിക്കുന്നതെന്ന്. മധുരമാം ഓര്‍മ്മകള്‍ സ്മരിക്കുമ്പോള്‍ അവയുടെ മധുരം വീണ്ടും വീണ്ടും ആസ്വദിക്കാനുള്ള വെമ്പല്‍. നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍ സ്മരിക്കുമ്പോള്‍ മനസ്സിനുണ്ടാകുന്ന നീറ്റല്‍ ചിലപ്പോഴൊക്കെ  ഒരു സുഖമാണ്. ഒന്നുകില്‍ അതൊന്നും ഒഴിഞ്ഞൊരു ജീവിതം ഇല്ലെന്ന തിരിച്ചറിവാകം, അല്ലെങ്കില്‍ നഷ്ടബോധം ഉണ്ടാക്കിയ പലതും വീണ്ടെടുക്കണോ അതിനേക്കാള്‍ മേന്മയേറിയത്  നേടാനോ ഉള്ള ദുരാഗ്രഹമാകാം. ചില നേരങ്ങളില്‍ ഈ ഓര്‍മ്മകള്‍ നീറിയ മനസ്സിന്റെ ഉണങ്ങാത്ത മുറിവുകളില്‍ വീണ്ടും വീണ്ടും ആഴത്തില്‍ കീറാറണ്ട് . പക്ഷെ ഓര്‍മ്മകളെ വിസ്മരിക്കാന്‍ എനിക്കാകില്ല. ഇവയാണ് പലപ്പോഴും ഏകാന്തത അലസോരപ്പെടുത്തിയ നിമിഷങ്ങളില്‍ എനിക്ക് താങ്ങും തണലുമായത്. അതിചിത്തം അനുഭവിക്കുന്ന ജീവിത വേളകളില്‍ കണ്ണീരിന്റെ നനവ് കവിളില്‍ പടര്‍ത്താനും, അഴലുകള്‍ വേട്ടയാടുന്ന മൂകവേളകളില്‍ പുഞ്ചിരി വിടര്‍ത്താനും ഓര്‍മ്മകള്‍ തന്‍ മാന്ത്രികസ...

അതിരില്ലാതെ ആഗ്രഹങ്ങള്‍

Image
ഉണര്‍ന്നിരിക്കുന്ന പകലിനേക്കാള്‍ കഥകള്‍ കൂടുതല്‍ പറയാനുള്ളത് രാത്രിയുടെ ഇരുട്ടിനാണ്. കണ്ടറിയുന്ന ബന്ധുമിത്രങ്ങളെക്കാള്‍ സ്നേഹം കൂടുതല്‍ നല്‍കുന്നത് പെറ്റമ്മ മാത്രമാണ്. എന്നുമുരിയാടുന്ന വാക്കുകളേക്കാള്‍ അര്‍ഥം കൂടുതല്‍ ഉള്‍ക്കൊള്ളുന്നത് നിമിനേര മൌനമാണ്. രക്തമൊഴുകുന്ന മുറിവിനേക്കാള്‍ നീറ്റല്‍ കൂടുതല്‍ നല്‍കുന്നത്  ഈ വേര്പാടാണ്. മിന്നിത്തിളങ്ങുന്ന പൊന്നിനേക്കാള്‍ മൂല്യം കൂടുതല്‍ മതിക്കുന്നത് നിന്‍ സമയത്തിനാണ്. നശ്വരമാം ലോകത്ത് എന്തിന്നു വേണ്ടിയും കൂടുതല്‍ കൂടുതല്‍ ആഗ്രഹിക്കുന്നത് എന്തിനാണ്.. എന്തിനാണ് ?

അവന്റെ കൊച്ചു ലോകം

Image
വളരെ വിചിത്രമായിരുന്നു അവന്‍. അവന്റെ ചുറ്റുമുള്ളവയൊക്കെ  അവനു കൌതുകമായിരുന്നു. അവന്‍ എല്ലാവരോടും പുഞ്ചിരിക്കും. പക്ഷെ ആരെങ്കിലും അവനോടെന്തെങ്കിലും ചോദിച്ചു തുടങ്ങും മുമ്പേ അവന്‍ ഓടി മറയും. അവന്‍ ആരോടും ഒന്നും മിണ്ടില്ല. ഇല്ല, അവനു മിണ്ടാന്‍ കഴിയില്ല. എങ്കിലും അവന്‍ ആരോടും പരിഭവമില്ല. അവന്‍ ചുറ്റുമുള്ളതൊക്കെ അവനോട് സംസാരിക്കും. അവന്‍ അവരുടെ ഭാഷയാണ്‌ കോട്ടം തട്ടിയ മനുശ്യഭാശയെക്കാള്‍ ഇഷ്ടം. അവന്റെ മനസ്സ് അവരോടും സല്ലപിക്കും. അവന്റെ വലിയ മനസ് കാണാന്‍ അവര്‍ക്കെ കഴിയൂ എന്നാണ് അവന്റെ  വിശ്വാസം. രാത്രിയുടെ ഏകാന്ത യാമങ്ങളില്‍ അവന്‍ നിലാവിന്റെ ഭംഗി ആസ്വദിച് ജനലഴിയിലൂടെ നോക്കി നില്‍ക്കും. മഞ്ഞുകാല പുലരികളില്‍ അവന്‍ ഇലകള്‍ക്ക് മുകളില്‍ വെട്ടിത്തിളങ്ങുന്ന മഞ്ഞുത്തുള്ളികള്‍ കൌതുകത്തോടെ നോക്കും. ചില നേരങ്ങളില്‍ അവന്‍ കളകള നാദം മുഴക്കി ഒഴുകുന്നു അരുവിയുടെ വക്കില്‍ ചെന്നിരിക്കും. മഴയുടെ സംഗീതവും, വിരിഞ്ഞു നില്‍കുന്ന പൂവിന്റെ ആകാരഭംഗിയും  അവനു ഒരുപാട് ഇഷ്ടമായിരുന്നു. കുയിലിന്റെ കൂ കൂ ശബ്ദം അവന്റെ മനസ്സിന് കുളിരായിരുന്നു. എങ്കിലും അവന്റെ ആ കൊച്ചുലോകത്തിനും വേദനയും യാതനയും നല്‍കി കുറേ ...

ഞാന്‍ കണ്ട സ്വപ്നം..

Image
സ്വപ്നങ്ങളുടെ ചിറകിലേറി വാനില്‍ ഉയര്‍ന്നു പറക്കുകയായിരുന്നു ഞാന്‍. പറന്ന് ഉയര്‍ന്ന്‍ ഉയര്‍ന്ന്‍ ആകാശം കയ്യെത്തും ദൂരത്തെന്ന മട്ടിലായി. മേഘങ്ങള്‍ എന്‍ കാല്‍ക്കുംബിളിലും. ആ ഉയര്‍ച്ചക്ക് ഒരറുതി വരല്ലേ എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന. പക്ഷെ എന്തോ ഒരു ഉള്‍വിളി. ഒന്ന് താഴേക്ക് നോക്കാന്‍. പറന്നുയരുന്ന സമയത്ത് മറന്നു പോയ ഒരു കാര്യം. മനസ്സില്ലാമനസ്സോടെ ഞാന്‍ താഴേക്ക്‌ നോക്കി. ഭൂമി കണ്‍വെട്ടത്ത്  നിന്നും മറഞ്ഞിരിക്കുന്നു. എങ്ങും മരുഭൂമി പോലെ പരന്നു കിടക്കുന്ന വേണ്മേഘങ്ങള്‍ മാത്രം. "എന്താണിത് ? ആരോരുമില്ലാതെ ?" അതിനിടയില്‍ എപ്പോഴോ എന്റെ ചിറകുകള്‍ ആരോ അരിഞ്ഞിരിക്കുന്നു. ഒരുപക്ഷെ വാനോളം ഉയരാന്‍ ആഗ്രഹിച് അവിടെ എത്തിയ ആരെങ്കിലുമാകാം. ഒരു നിമിഷത്തെ മൂകത. കണ്ണുകളില്‍ ഇരുട്ട് പടര്‍ന്നു. ഞാന്‍ ഉയര്ന്നതിനേക്കാള്‍ പതിന്മടങ്ങ്‌  വേഗതയില്‍ ഞാന്‍ നിലംപതിക്കുന്നു, മിന്നല്‍ വേഗത്തില്‍. ഏതു കയറ്റത്തിനും ഒരിറക്കം എന്ന പ്രകൃതി നിയമം എന്നില്‍ പ്രതിഫലിച്ചു. അവസാനം ചെന്ന് പതിച്ചത് ഒരു മരുഭൂഒമിയില്‍. വീണ്ടും ഏകനായി. ദിക്കറിയാതെ ദിശയറിയാതെ. ഇതായിരുന്നു എന്റെ സ്വപ്നം. ഒരു "ഞെട്ടലിന്റെ" ആയുസ്സ് മ...

നാള്‍വഴികള്‍

Image
പിന്നിട്ട നാള്‍ വഴികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം എന്‍ നിഴലും കാല്പാടുകളും അല്ലാതെ ഒന്നും കണ്ടില്ല എങ്ങു പോയി നീ?? എങ്ങു മാഞ്ഞു നിങ്ങള്‍?? ഓര്‍മ്മകള്‍ തന്‍ കല്ലറയില്‍ മ്രിതിയടഞ്ഞോ?? അതോ എന്നേക്കുമായി എന്നെ വിട്ടകന്നോ??

എന്നിലെ നീ ...

Image
വിരിഞ്ഞ പുഷ്പം ഒരു നാള്‍ വാടും സൂര്യതേജസ്സ് പകലന്തിയില്‍ മയങ്ങും പച്ചില വീഴും കരിയിലയായ് തിളങ്ങും വര്‍ണ്ണവും മങ്ങിയെക്കാം  എന്നിലെ ഞാനും ഒരു നാള്‍ ഇല്ലാതാകം  എങ്കിലും എന്നുമെന്നുമെന്നില്‍ നിന്നും  മാഞ്ഞു പോകില്ല  ഒരു നാളിലും  പുഷ്പകാന്തിയും സൂര്യകാന്തിയും ഏഴു വര്‍ണ്ണങ്ങളും തോറ്റു പോകും നീയും നിന്‍ മധുരമാം പുഞ്ചിരിയും.